Saturday, April 18, 2015

ഒരഭ്യർത്ഥന (16.1.2015)

മദമിളകിയ ആനയെ തളക്കാാനുള്ള ശ്രമത്തിൽ മരണപ്പെട്ട ഡോ.ഗോപ്കുമാറിന്റെ കുടുംബത്തിനു സഹായമായി 15 ലക്ഷം രൂപയും മകൾക്ക്‌ ജോലിയും നൽകുമെന്ന് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം കണ്ടു. നല്ല കാര്യം അഭിനന്ദനങ്ങൾ.
പക്ഷെ മിക്കവർക്കുമറിയാത്ത മറ്റൊരു കാര്യമുണ്ട്‌. അദ്ദേഹത്തിന്റെ പത്നി തിരുവനന്തപുരം നേമം ഹോമിയോപ്പതിക്‌ മെഡിക്കൽ കോളേജിലെ അദ്ധ്യാപികയാണു. ചിലരുടെയൊക്കെ വാശിയും സ്ഥാപിതതാൽപര്യങ്ങളും മൂലം മാസങ്ങളായി ശമ്പളമില്ലാതെ ജോലി ചെയ്യേണ്ടി വരുന്ന ആ മെഡിക്കൽ കോളേജിലെ അദ്ധ്യാപകരിൽ ഒരാൾ.

അതെ, മാനേജ്‌മന്റ്‌ നിയമിച്ച പ്രിൻസിപ്പാളും സീനിയോറിറ്റി ഉള്ളതിനാൽ കോടതി വഴി അനുകൂല ഉത്തരവു വാങ്ങിയ മറ്റൊരു അദ്ധ്യാപികയും തമ്മിലുള്ള മൂപ്പിളമ പ്രശ്നം മൂലം മാസങ്ങളായി ആ മെഡിക്കൽ കോളേജിൽ അദ്ധ്യാപകർക്കും അനദ്ധ്യാപകർക്കും ശമ്പളമോ ഹൗസ്‌ സർജ്ജന്മാർക്ക്‌ സ്റ്റൈപ്പന്റോ ലഭിക്കുന്നില്ല. പലരും നന്നായി കഷ്ടപ്പെടുന്നുണ്ട്‌.
സ്റ്റൈപ്പന്റ്‌ ലഭിച്ച ശേഷം ആ പണം കൊണ്ട്‌ ക്ലിനിക്ക്‌ തുടങ്ങാൻ ആഗ്രഹിക്കുന്ന പല യുവഡോക്ടർമ്മാരും പഠനം പൂർത്തിയായിട്ടും വീട്ടുകാരുടെ ചെലവിൽ കഴിയേണ്ടി വരുന്നു. പലരുടെയും സാമ്പത്തികസ്ഥിതി മെച്ചമല്ല.
സമരങ്ങൾ നടന്നെങ്കിലും എങ്ങുമെത്തിയില്ല. കോടതിയുടെ പരിഗണനയിലുള്ള വിഷയം എന്നു പറഞ്ഞു കൈകഴുകാതെ ഈ വിഷയം പരിഹരിക്കാനുള്ള ആത്മാർത്ഥമായ ശ്രമം സർക്കാരിന്റെ ഭാഗത്തുനിന്നുണ്ടായാൽ അതായിരിക്കും ഡോ.ഗോപകുമാറിന്റെ കുടുംബത്തിനു നൽകാവുന്ന ഏറ്റവും നല്ല കാരുണ്യവും മറ്റു നിരവധി കുടുംബങ്ങൾക്കു നൽകാവുന്ന സഹായവും.

No comments:

Post a Comment